Saturday, May 4, 2019

ഒരു മാസം നീന്താൻ പോയ ധൈര്യത്തിനു ഒരു കാച്ചങ്ങു കാച്ചി, അതേറ്റു.....



അകലെ നിന്നു നോക്കുന്നവർക്ക് അവൾ വെറുമൊരു നിലയില്ലാ കയം.
എന്നാൽ അടുത്തറിഞ്ഞാലോ?


എനിക്കിന്ന് അവളുടെ ഹൃദയതാളമറിയാം, ഉഛ്വാശ നിശ്വാസങ്ങളുടെ ആഴവും പരപ്പുമറിയാം, പ്രക്ഷുബ്ദതയും ശാന്തതയും കൈവരിക്കുന്നതെപ്പോഴെന്നറിയാം, ശരീരത്തിലും മനസ്സിലും ക്ഷീണം കോരി നിറച്ച് പകലന്തിക്ക് ഞാൻ ചെല്ലുമ്പോൾ അമ്മവാത്സല്യത്തോടെ തൻ്റെ  മാറിൽ ആവാഹിച്ച് മനസ്സിനെ തണുപ്പിക്കുന്നതും അവൾ. എന്നുമെൻ ആലുവപുഴ തൻ വിരിമാറിൽ, മടിത്തട്ടിൽ കളിച്ചുല്ലസിക്കുന്ന കുഞ്ഞിളം പൈതലാകാൻ കഴിഞ്ഞെങ്കിൽ....




-ഷറഫു ആലുവ-

No comments:

Post a Comment

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...